
അവർ എന്റെ അമ്മായിമാരുടെ വീടിന് തീവെച്ചു.
ടിവിയിൽ പെണ്ണുങ്ങൾ കരയാറുള്ള പോലെ
ഞാൻ കരഞ്ഞു, നടു മടക്കി
അഞ്ച് പൗണ്ട് നോട്ട് പോലെ.
എന്നെ പ്രേമിച്ചിരുന്ന പയ്യനെ വിളിച്ചു
ശബ്ദം നേരെയാക്കി, ഞാൻ 'ഹലോ' പറഞ്ഞു.
അവൻ ചോദിച്ചു 'വാർസൻ, എന്താ, എന്തുപറ്റി?'
ഞാൻ പ്രാർത്ഥിച്ചിരിക്കുകയായിരുന്നു
ഏതാണ്ട് ഇങ്ങനെ:
ദൈവമേ,
ഞാൻ രണ്ട് രാജ്യത്ത് നിന്നു വന്നവൾ,
ഒന്ന് ദാഹിച്ചുവരളുന്നു
മറ്റേതിനോ തീപിടിച്ചിരിക്കുന്നു
രണ്ടിടത്തും വേണ്ടത് വെള്ളം.
അന്ന് രാത്രി ഞാൻ
ഒരു ഭൂപടം കൈയ്യിലെടുത്തു
ലോകമാകെ വിരലോടിച്ചുകൊണ്ട്
പതിയെ ചോദിച്ചു:
'എവിടെയാണ് വേദനിക്കുന്നത്?'
അത് പറഞ്ഞു:
'എല്ലായിടത്തും'
'എല്ലായിടത്തും'
'എല്ലായിടത്തും'
ടിവിയിൽ പെണ്ണുങ്ങൾ കരയാറുള്ള പോലെ
ഞാൻ കരഞ്ഞു, നടു മടക്കി
അഞ്ച് പൗണ്ട് നോട്ട് പോലെ.
എന്നെ പ്രേമിച്ചിരുന്ന പയ്യനെ വിളിച്ചു
ശബ്ദം നേരെയാക്കി, ഞാൻ 'ഹലോ' പറഞ്ഞു.
അവൻ ചോദിച്ചു 'വാർസൻ, എന്താ, എന്തുപറ്റി?'
ഞാൻ പ്രാർത്ഥിച്ചിരിക്കുകയായിരുന്നു
ഏതാണ്ട് ഇങ്ങനെ:
ദൈവമേ,
ഞാൻ രണ്ട് രാജ്യത്ത് നിന്നു വന്നവൾ,
ഒന്ന് ദാഹിച്ചുവരളുന്നു
മറ്റേതിനോ തീപിടിച്ചിരിക്കുന്നു
രണ്ടിടത്തും വേണ്ടത് വെള്ളം.
അന്ന് രാത്രി ഞാൻ
ഒരു ഭൂപടം കൈയ്യിലെടുത്തു
ലോകമാകെ വിരലോടിച്ചുകൊണ്ട്
പതിയെ ചോദിച്ചു:
'എവിടെയാണ് വേദനിക്കുന്നത്?'
അത് പറഞ്ഞു:
'എല്ലായിടത്തും'
'എല്ലായിടത്തും'
'എല്ലായിടത്തും'
വാർസൻ ഷയർ (1988-): കെനിയയിൽ സൊമാലി ദമ്പതികളുടെ മകളായി ജനനം. വാർസൻ ഷയറിന് ഒരു വയസ്സുള്ളപ്പോൾ കുടുംബം യുകെയിലേക്ക് കുടിയേറി. ക്രിയേറ്റീവ് റൈറ്റിങ്ങിൽ ബിരുദം നേടി. Teaching My Mother How To Give Birth എന്ന പേരിൽ 2011-ൽ ഒരു ചാപ്പ്ബുക്ക് പ്രസിദ്ധീകരിച്ചു. Her Blue Body (2015), Bless the Daughter Raised by a Voice in Her Head (2022) എന്നിവ കവിത സമാഹാരങ്ങൾ. ബ്രുണൽ സർവ്വകലാശാലയുടെ പ്രഥമ ആഫ്രിക്കൻ പോയട്രി പ്രൈസ് 2013-ൽ വാർസൻ ഷയറിനായിരുന്നു. ഇതേവർഷം ലണ്ടന്റെ ആസ്ഥാന യുവകവിയായി തിരഞ്ഞെടുക്കപ്പെട്ടു. 2018-ൽ റോയൽ സൊസൈറ്റി ഓഫ് ലിറ്ററേച്ചറിൽ അംഗമായി.