
ഈ ഇരുണ്ട മുറികളിൽ
ചിലവഴിച്ച ദുരിതദിനങ്ങളിൽ
ജനലുകൾക്കായി ഞാൻ പരതി — ഒരു ജനൽ
തുറക്കപ്പെടുമെങ്കിൽ തെല്ലൊരാശ്വാസമായേനെ.
പക്ഷേ ജനലൊന്നുമില്ല, കുറഞ്ഞപക്ഷം
എനിക്കവ കണ്ടെത്താനാകുന്നില്ല.
ചിലപ്പോൾ ഇത് നല്ലതിനാകാം.
വെളിച്ചം മറ്റൊരു മാരണമാകില്ലെന്നാരുകണ്ടു,
എന്തൊക്കെയത് വെളിപ്പെടുത്തുമെന്നു ആർക്കറിയാം?
ചിലവഴിച്ച ദുരിതദിനങ്ങളിൽ
ജനലുകൾക്കായി ഞാൻ പരതി — ഒരു ജനൽ
തുറക്കപ്പെടുമെങ്കിൽ തെല്ലൊരാശ്വാസമായേനെ.
പക്ഷേ ജനലൊന്നുമില്ല, കുറഞ്ഞപക്ഷം
എനിക്കവ കണ്ടെത്താനാകുന്നില്ല.
ചിലപ്പോൾ ഇത് നല്ലതിനാകാം.
വെളിച്ചം മറ്റൊരു മാരണമാകില്ലെന്നാരുകണ്ടു,
എന്തൊക്കെയത് വെളിപ്പെടുത്തുമെന്നു ആർക്കറിയാം?
സി. പി. കവാഫി (1863-1933): ഗ്രീക്ക് കവി. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കോൺസ്റ്റാന്റിൻ പീറ്റർ കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഭാവനാപരമായ പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളാണ് കവാഫി കവിതകളുടേത്.