
ശബ്ദമുഖരിതമായ ചായക്കടയിൽ, ഒരു വൃദ്ധൻ
തുണയ്ക്കാരുമില്ലാതെ മേശമേൽ തലചായ്ച്ചിരിക്കുന്നു.
വായിക്കാനെടുത്ത പത്രം അയാൾക്കു മുന്നിൽ തുറന്നുകിടക്കുന്നു.
വാർദ്ധക്യത്തിലെ ദൈന്യതയിൽ അയാൾ ഓർക്കുന്നു:
ചുറുചുറുക്കും സൗന്ദര്യവും ഉണ്ടായിരുന്ന കാലം
ശരിക്കുമൊന്നു ആസ്വദിക്കാൻ തനിക്കായതില്ലല്ലോ.
ഇപ്പോൾ, പ്രായമേറിയെന്ന ബോധം അയാൾക്കുണ്ട്
അയാളത് അനുഭവിക്കുന്നു, കാണുന്നു. എങ്കിലും
ചെറുപ്പമായിരുന്നകാലം ഇന്നലെയായിരുന്നെന്നപോലെ.
എത്ര ചെറിയ കാലയളവായിരുന്നത്, എത്ര ചെറുത്!
വിവേകം തന്നെ പറഞ്ഞുപറ്റിച്ചുവല്ലോയെന്നയാൾ
തിരിച്ചറിയുന്നു. അതെപ്പോഴും പറഞ്ഞു വിശ്വസിപ്പിച്ചു:
'നാളെയാകട്ടെ, എല്ലാത്തിനും വേണ്ടുവോളം സമയമുണ്ടാകും'
അടക്കിനിർത്തിയ കാമനകൾ, വേണ്ടെന്നുവെച്ച സന്തോഷങ്ങൾ.
നഷ്ടപ്പെടുത്തിയ അവസരങ്ങളെല്ലാംതന്നെ അയാളുടെ
മൂഢമായ കരുതലിനുനേരെ ഇന്ന് കൊഞ്ഞനംകുത്തുന്നു.
ഈ ചിന്തകളും ഓർമ്മകളുമെല്ലാം
ആ വൃദ്ധനെ ആലസ്യത്തിലാക്കുന്നു. ചായക്കടയിലെ
മേശമേലേക്കു ചരിഞ്ഞയാൾ ഉറക്കമാകുന്നു.
തുണയ്ക്കാരുമില്ലാതെ മേശമേൽ തലചായ്ച്ചിരിക്കുന്നു.
വായിക്കാനെടുത്ത പത്രം അയാൾക്കു മുന്നിൽ തുറന്നുകിടക്കുന്നു.
വാർദ്ധക്യത്തിലെ ദൈന്യതയിൽ അയാൾ ഓർക്കുന്നു:
ചുറുചുറുക്കും സൗന്ദര്യവും ഉണ്ടായിരുന്ന കാലം
ശരിക്കുമൊന്നു ആസ്വദിക്കാൻ തനിക്കായതില്ലല്ലോ.
ഇപ്പോൾ, പ്രായമേറിയെന്ന ബോധം അയാൾക്കുണ്ട്
അയാളത് അനുഭവിക്കുന്നു, കാണുന്നു. എങ്കിലും
ചെറുപ്പമായിരുന്നകാലം ഇന്നലെയായിരുന്നെന്നപോലെ.
എത്ര ചെറിയ കാലയളവായിരുന്നത്, എത്ര ചെറുത്!
വിവേകം തന്നെ പറഞ്ഞുപറ്റിച്ചുവല്ലോയെന്നയാൾ
തിരിച്ചറിയുന്നു. അതെപ്പോഴും പറഞ്ഞു വിശ്വസിപ്പിച്ചു:
'നാളെയാകട്ടെ, എല്ലാത്തിനും വേണ്ടുവോളം സമയമുണ്ടാകും'
അടക്കിനിർത്തിയ കാമനകൾ, വേണ്ടെന്നുവെച്ച സന്തോഷങ്ങൾ.
നഷ്ടപ്പെടുത്തിയ അവസരങ്ങളെല്ലാംതന്നെ അയാളുടെ
മൂഢമായ കരുതലിനുനേരെ ഇന്ന് കൊഞ്ഞനംകുത്തുന്നു.
ഈ ചിന്തകളും ഓർമ്മകളുമെല്ലാം
ആ വൃദ്ധനെ ആലസ്യത്തിലാക്കുന്നു. ചായക്കടയിലെ
മേശമേലേക്കു ചരിഞ്ഞയാൾ ഉറക്കമാകുന്നു.
'An Old Man' by C.P. Cavafy
സി. പി. കവാഫി (1863-1933): ഗ്രീക്ക് കവി. ഈജിപ്തിലെ അലക്‌സാൻഡ്രിയയിൽ 1863 ഏപ്രിൽ 29നായിരുന്നു കോൺസ്റ്റാന്റിൻ പീറ്റർ കവാഫിയുടെ ജനനം. ഒമ്പത് മുതൽ പതിനാറാം വയസ്സ് വരെ ഇംഗ്ലണ്ടിൽ കഴിഞ്ഞ കവാഫി, പിന്നീട് കോൺസ്റ്റാന്റിനോപ്പിളിലും ഫ്രാൻസിലും കുറച്ചുകാലം ജീവിച്ചു. 1885ൽ അലകസാൻഡ്രിയയിൽ തിരിച്ചെത്തി. അവിടെ ജലസേചന വകുപ്പിൽ ജീവനക്കാരനായി. ഇക്കാലത്താണ് കവിതയെഴുത്തിൽ സജീവമായത്. സ്വവർഗാനുരാഗവുമായി ബന്ധപ്പെട്ട ഓർമ്മകൾ, ഗ്രീക്ക് ചരിത്രത്തിന്റെയും പുരാണത്തിന്റെയും ഭാവനാപരമായ പുനരാഖ്യാനം, സാങ്കൽപ്പിക ഭാഷണങ്ങൾ എന്നിങ്ങനെ ചരിത്രപരവും തത്വചിന്താപരവും മനഃശാസ്‌ത്രപരവുമായ പ്രമേയങ്ങളാണ് കവാഫി കവിതകളുടേത്.