— റെയ്മണ്ട് കാർവർനേരമായിട്ടില്ല, ഇപ്പോഴും ഇരുട്ടുണ്ട് പുറത്ത്.
വെളുപ്പാൻകാലത്തെ പതിവു ചിന്തകളുമായി ഞാൻ
ജനാലയ്ക്കരികെ കാപ്പിയുമായി നിൽക്കുന്നു,
പത്രവിതരണത്തിനായി ഒരാൺകുട്ടിയും
അവൻ്റെ സുഹൃത്തും റോഡുകയറി വരുന്നു.
തൊപ്പിയും കമ്പിളിക്കുപ്പായവും ഇട്ടിട്ടുണ്ടവർ,
ഒരാളുടെ തോളിൽ സഞ്ചിയുണ്ട്.
ആ കുട്ടികൾ, അവർക്കെന്തുമാത്രം സന്തോഷം,
അവരൊന്നും മിണ്ടുന്നില്ല.
ഞാൻ ആലോചിച്ചു, അവർക്കാകുമായിരുന്നെങ്കിൽ
ഇരുവരും പരസ്പരം കൈകൾ ചേർത്തു പിടിച്ചേനെ.
ഇത് വെളുപ്പാൻകാലം,
അവർ ഒന്നിച്ചാണിതൊക്കെ ചെയ്യുന്നത്.
പതിയെ, അവർ നടന്നു വരുന്നു.
ആകാശം വെളിച്ചമെടുത്തു തുടങ്ങുന്നു,
വെള്ളപ്പരപ്പിലപ്പോഴും തൂങ്ങി മങ്ങി കിടപ്പുണ്ട് ചന്ദ്രൻ.
എത്ര മനോഹരം, ഒരു നിമിഷത്തേക്ക്
ഇതിനകത്തേക്ക് മരണവും മോഹവും
സ്നേഹവും കടന്നുവരില്ല.
സന്തോഷം. എത്ര അപ്രതീക്ഷിതം
അതിൻ്റെ വരവ്. പിന്നെയത് കടന്നുപോകുന്നു,
ശരിക്കും, അതേക്കുറിച്ചുള്ള
ഏതൊരു വെളുപ്പാൻകാല സംസാരവും.
വെളുപ്പാൻകാലത്തെ പതിവു ചിന്തകളുമായി ഞാൻ
ജനാലയ്ക്കരികെ കാപ്പിയുമായി നിൽക്കുന്നു,
പത്രവിതരണത്തിനായി ഒരാൺകുട്ടിയും
അവൻ്റെ സുഹൃത്തും റോഡുകയറി വരുന്നു.
തൊപ്പിയും കമ്പിളിക്കുപ്പായവും ഇട്ടിട്ടുണ്ടവർ,
ഒരാളുടെ തോളിൽ സഞ്ചിയുണ്ട്.
ആ കുട്ടികൾ, അവർക്കെന്തുമാത്രം സന്തോഷം,
അവരൊന്നും മിണ്ടുന്നില്ല.
ഞാൻ ആലോചിച്ചു, അവർക്കാകുമായിരുന്നെങ്കിൽ
ഇരുവരും പരസ്പരം കൈകൾ ചേർത്തു പിടിച്ചേനെ.
ഇത് വെളുപ്പാൻകാലം,
അവർ ഒന്നിച്ചാണിതൊക്കെ ചെയ്യുന്നത്.
പതിയെ, അവർ നടന്നു വരുന്നു.
ആകാശം വെളിച്ചമെടുത്തു തുടങ്ങുന്നു,
വെള്ളപ്പരപ്പിലപ്പോഴും തൂങ്ങി മങ്ങി കിടപ്പുണ്ട് ചന്ദ്രൻ.
എത്ര മനോഹരം, ഒരു നിമിഷത്തേക്ക്
ഇതിനകത്തേക്ക് മരണവും മോഹവും
സ്നേഹവും കടന്നുവരില്ല.
സന്തോഷം. എത്ര അപ്രതീക്ഷിതം
അതിൻ്റെ വരവ്. പിന്നെയത് കടന്നുപോകുന്നു,
ശരിക്കും, അതേക്കുറിച്ചുള്ള
ഏതൊരു വെളുപ്പാൻകാല സംസാരവും.