
നാച്ചെസ്സ് നദി. വെള്ളച്ചാട്ടത്തിനു തൊട്ടുതാഴെ.
ഏതുപട്ടണത്തിൽ നിന്നും ഇരുപത് മൈൽ അകലെ.
പ്രണയഗന്ധത്താൽ സാന്ദ്രമായ,
വെയിൽ കനത്തുനിൽക്കും ദിവസം.
'എത്ര നാളായി നമ്മൾ?'
പിക്കാസ്സോയുടെ തീഷ്ണതയുള്ള
നിന്റെ മേനി, ഈ മലങ്കാറ്റിലുണങ്ങുന്നു.
നിന്റെ പുറവും ഇടുപ്പും ഞാനെന്റെ
അടിക്കുപ്പായം കൊണ്ടൊപ്പുന്നു.
കാലം ഒരു പർവ്വതകേസരി.
ഒന്നിനുമായിട്ടല്ലാതെ നമ്മൾ ചിരിക്കുന്നു,
നിന്റെ മുലകളിൽ ഞാൻ തൊട്ടപ്പോൾ
നിലയണ്ണാൻമാർ വരെ കണ്ണഞ്ചി.
ഏതുപട്ടണത്തിൽ നിന്നും ഇരുപത് മൈൽ അകലെ.
പ്രണയഗന്ധത്താൽ സാന്ദ്രമായ,
വെയിൽ കനത്തുനിൽക്കും ദിവസം.
'എത്ര നാളായി നമ്മൾ?'
പിക്കാസ്സോയുടെ തീഷ്ണതയുള്ള
നിന്റെ മേനി, ഈ മലങ്കാറ്റിലുണങ്ങുന്നു.
നിന്റെ പുറവും ഇടുപ്പും ഞാനെന്റെ
അടിക്കുപ്പായം കൊണ്ടൊപ്പുന്നു.
കാലം ഒരു പർവ്വതകേസരി.
ഒന്നിനുമായിട്ടല്ലാതെ നമ്മൾ ചിരിക്കുന്നു,
നിന്റെ മുലകളിൽ ഞാൻ തൊട്ടപ്പോൾ
നിലയണ്ണാൻമാർ വരെ കണ്ണഞ്ചി.
റെയ്മണ്ട് കാർവർ (1938-1988): അമേരിക്കൻ ചെറുകഥാകൃത്തും കവിയും. അഞ്ച് തവണ കഥയ്ക്കുള്ള ഒ ഹെൻറി പുരസ്കാരം നേടി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട കഥാകൃത്തുക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്നു.