— അഘ ഷാഹിദ് അലി2500 ബി.സി. ഹാരപ്പയിൽ വേലക്കാരികുട്ടിയെ
വെങ്കലത്തിൽ പണിതെടുക്കുന്നതാര്?
ഭടൻമാരുടെയും അടിമകളുടെയും
രേഖകൾ ആരും സൂക്ഷിക്കാറില്ലെന്നിരിക്കെ.
ചുവരുകളും തറകളും കഴുകിയും
ഇറച്ചി ഇളക്കിയും കായം പൊടിച്ചു
പാവയ്ക്കയിൽ ചേർത്തും
പരുക്കനായ അവളുടെ വിരലിന്റെ
വേദന, മിനുക്കിയെടുക്കുമ്പോൾ
ശിൽപ്പി അറിഞ്ഞിരിക്കും.
എങ്കിലും വെങ്കലത്തിൽ എനിക്കുനേരെ
നോക്കി ചിരിക്കുന്നപോലെ
അവൾ ശിൽപ്പിയെ നോക്കി
ചിരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്
അവൾ— ജൂണിലെ മഴ
ഹാരപ്പയിലെത്തുമ്പോൾ
തന്റെ ഉടയോന് മുന്നിൽ പെണ്ണായി
നടിക്കേണ്ടിവന്ന കുഞ്ഞ്.
വെങ്കലത്തിൽ പണിതെടുക്കുന്നതാര്?
ഭടൻമാരുടെയും അടിമകളുടെയും
രേഖകൾ ആരും സൂക്ഷിക്കാറില്ലെന്നിരിക്കെ.
ചുവരുകളും തറകളും കഴുകിയും
ഇറച്ചി ഇളക്കിയും കായം പൊടിച്ചു
പാവയ്ക്കയിൽ ചേർത്തും
പരുക്കനായ അവളുടെ വിരലിന്റെ
വേദന, മിനുക്കിയെടുക്കുമ്പോൾ
ശിൽപ്പി അറിഞ്ഞിരിക്കും.
എങ്കിലും വെങ്കലത്തിൽ എനിക്കുനേരെ
നോക്കി ചിരിക്കുന്നപോലെ
അവൾ ശിൽപ്പിയെ നോക്കി
ചിരിച്ചതിൽ ഞാൻ സന്തുഷ്ടനാണ്
അവൾ— ജൂണിലെ മഴ
ഹാരപ്പയിലെത്തുമ്പോൾ
തന്റെ ഉടയോന് മുന്നിൽ പെണ്ണായി
നടിക്കേണ്ടിവന്ന കുഞ്ഞ്.
അഘ ഷാഹിദ് അലി (1949-2001): കാശ്മീരി-അമേരിക്കൻ കവി. 1949 ഫെബ്രുവരി നാലിന് ന്യൂ ഡൽഹിയിൽ ജനിച്ച് കാശ്മീരിൽ വളർന്ന അഘ ഷാഹിദ് അലി, കശ്മീരിലും ഡെൽഹി സർവകലാശാലയിലും വിദ്യാഭ്യാസം പൂർത്തിയാക്കി. 1984ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്നും പി.എച്.ഡി. നേടി. 1985ൽ അരിസോണ സർവ്വകലാശാലയിൽ നിന്നും എം.എഫ്.എ. നേടി. ഇന്ത്യയിലെയും യു.എസിലെയും സർവകലാശാലകളിൽ അദ്ധ്യാപകൻ ആയിരുന്നു.