
ആദ്യം, അവളെനിക്ക് സുന്ദരിയാകണം,
ഒരു ഉച്ചകഴിഞ്ഞനേരത്തെ
ഏറ്റവും ഏകാന്തമായ നിമിഷത്തിൽ
എന്റെ കവിതയുടെ അടുക്കലേക്ക്
അവൾ ശ്രദ്ധയോടെ നടന്നെത്തണം,
മുടി കഴുകിയിട്ടുള്ളതിനാൽ
അതിന്റെ നനവുണ്ടാകും കഴുത്തിൽ,
അവളൊരു മഴക്കോട്ട് ധരിച്ചിരിക്കണം,
കഴുകിക്കാൻ കാശില്ലാത്തതിനാൽ
അഴുക്കുപിടിച്ച, പഴക്കംച്ചെന്ന ഒന്ന്.
തന്റെ കണ്ണടകൾ പുറത്തെടുത്ത്
അവിടെ ആ പുസ്തകക്കടയിൽ
അവൾ എന്റെ കവിതകൾക്കുമേൽ
വിരലോടിക്കും, എന്നിട്ട് അത്
ഷെൽഫിലേക്ക് തിരികെവെക്കും,
അവൾ തന്നോടുതന്നെ പറയും:
"ഇത്രയും കാശിനു എനിക്കെന്റെ
മഴക്കോട്ട് കഴുകിക്കിട്ടും."
അങ്ങനെയവൾ അത് ചെയ്യും.
ഒരു ഉച്ചകഴിഞ്ഞനേരത്തെ
ഏറ്റവും ഏകാന്തമായ നിമിഷത്തിൽ
എന്റെ കവിതയുടെ അടുക്കലേക്ക്
അവൾ ശ്രദ്ധയോടെ നടന്നെത്തണം,
മുടി കഴുകിയിട്ടുള്ളതിനാൽ
അതിന്റെ നനവുണ്ടാകും കഴുത്തിൽ,
അവളൊരു മഴക്കോട്ട് ധരിച്ചിരിക്കണം,
കഴുകിക്കാൻ കാശില്ലാത്തതിനാൽ
അഴുക്കുപിടിച്ച, പഴക്കംച്ചെന്ന ഒന്ന്.
തന്റെ കണ്ണടകൾ പുറത്തെടുത്ത്
അവിടെ ആ പുസ്തകക്കടയിൽ
അവൾ എന്റെ കവിതകൾക്കുമേൽ
വിരലോടിക്കും, എന്നിട്ട് അത്
ഷെൽഫിലേക്ക് തിരികെവെക്കും,
അവൾ തന്നോടുതന്നെ പറയും:
"ഇത്രയും കാശിനു എനിക്കെന്റെ
മഴക്കോട്ട് കഴുകിക്കിട്ടും."
അങ്ങനെയവൾ അത് ചെയ്യും.